കൊച്ചിയിലെ ഒരു പൊതു പരിപാടിയുടെ വേദിയിൽ ഉപഹാരം നൽകാൻ എത്തിയ നടൻ ആസിഫ് അലിയെ അപമാനിക്കും വിധം പെരുമാറിയ സംഗീത സംവിധായകൻ രമേശ് നാരായണന്റെ നടപടി അനുചിതവും കലാകാരന്മാരുടെ അന്തസ്സിന് ചേരാത്തതുമാണ്. തനിക്ക് ഉപഹാരം നൽകാൻ എത്തിയ ആസിഫ് അലിയിൽ നിന്ന് അത് സ്വീകരിക്കാതെ സംവിധായകൻ ജയരാജനെ വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും അത് സ്വീകരിക്കാൻ ആണ് രമേശ് നാരായണൻ ശ്രമിച്ചത്. ആസിഫ് അലിയെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഈ സമീപനം ഒരു കലാകാരൻ എന്ന നിലയിൽ രമേശ് നാരായണന്റെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ആ വേദിയിൽ നിങ്ങളെ ചെറുതാക്കാൻ ശ്രമിച്ചപ്പോൾ രമേശ് നാരായണൻ കടുകുമണിയോളം ചെറുതായിപ്പോയിരിക്കുന്നു. കേരളമൊന്നാകെ നിങ്ങളെ ചേർത്തു നിർത്തുമ്പോൾ നിങ്ങൾ കടലോളം വലുതായിരിക്കുന്നു വെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഫെയ്സ്ബൂക്ക് പോസ്റ്റിൽ കുറിച്ചു.