വണ്ടൂർ : രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ പച്ചക്കൊടിയെച്ചൊല്ലി കൈയാങ്കളി. എം.എസ്.എഫ്, കെ.എ സ്.യു. പ്രവർത്തകരാണ് വണ്ടൂർ ടാക്സിസ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺ ക്ലേവിനിടെയായിരുന്നു കൈയാങ്കളി.
പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയിയിൽ എം.എസ്.എഫ്. പ്രവർത്തകർ ലീഗ് കൊടി വീശിയതോടെയാണ് സംഘർഷത്തിനു തുടക്കമായത്. മുൻധാരണ ലംഘിച്ചുവെന്നു പറഞ്ഞു കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതു ചോദ്യംചെയ്തു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു. തുടർന്ന് മുതിർന്ന നേതാക്കളെത്തി നിയന്ത്രിക്കുകയായിരുന്നു.
എൻ.എസ്.യു. ദേശീയപ്രസിഡൻ്റ് വരുൺ ചൗധരി അടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് സംഭവം