26.8 C
Kerala
Saturday, October 5, 2024

കണ്ണൂർ സർവ്വകലാശാല സെനറ്റിലും അട്ടിമറി; ചാൻസലറുടെ ഒത്താശയോടെ വീണ്ടും പിൻവാതിൽ പ്രവേശനം

Must read

കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ ആർ.എസ്.എസ് നോമിനികളെ തിരുകി കയറ്റിയതിന് സമാനമായ രീതിയിൽ കണ്ണൂർ സർവകലാശാല സെനറ്റിലും ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാരുകാരെ തിരുകി കയറ്റിയിരിക്കുകയാണ്. സർവകലാശാല നൽകിയ ശുപാർശ പാടെ അട്ടിമറിച്ചാണ് ആർഎസ്എസ് – കോൺഗ്രസ് പ്രവർത്തകരെ സെനറ്റ് മെമ്പർമാരാക്കിയത്. മാധ്യമ മേഖലയിൽ നിന്ന് രാജ്യാന്തര പ്രശസ്തി നേടിയ ശശികുമാർ, വെങ്കടേഷ് രാമകൃഷ്ണൻ, ദൂരദർശൻ ഡയറക്ടർ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി ബിജെപി പത്രം ജന്മഭൂമിയുടെ ലേഖകനെയാണ് നോമിനേറ്റ് ചെയ്തത്. അഭിഭാഷക മണ്ഡലത്തിൽ നിന്ന് ഉൾപ്പെടുത്തിയത് സംഘപരിവാർ നേതാവ് കെ കരുണാകരൻ നമ്പ്യാർ. പ്രമുഖ കായിക താരങ്ങളായ സി.കെ വിനീത്, കെ.സി ലേഖ, എസ്.എൻ കോളേജ് കായിക വിഭാഗം മുൻ മേധാവി പ്രൊഫ. പി.കെ ജഗന്നാഥൻ എന്നിവരെ ഒഴിവാക്കി കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയെയാണ് നോമിനേറ്റ് ചെയ്തത്. വ്യവസായ മണ്ഡലത്തിൽ നിന്ന് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് സി.എം.ഡി പി.കെ മായൻ മുഹമ്മദിനെ തഴഞ്ഞ് ആർഎസ്എസ് സഹയാത്രികനായ മഹേഷ്ചന്ദ്ര ബാലിഗെയെയാണ് ഉൾപ്പെടുത്തിയത്. സർവകലാശാല നൽകിയ ശുപാർശയിൽ രണ്ട് പേരെ മാത്രമാണ് ചാൻസലർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കാവി വത്കരിക്കാനുള്ള ഈ നീക്കത്തെ എസ്.എഫ്.ഐ ശക്തമായി ചെറുക്കുമെന്നും, ചാൻസലറുടെ കാവിവത്കരണ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തുന്ന പോരാട്ടത്തിൽ കേരളത്തിലെ വിദ്യാർത്ഥി സമൂഹവും, പൊതുസമൂഹവും അണിനിരക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article